സൈമണ്‍ ബ്രിട്ടോ റോഡ്രിഗ്‌സ്

1983 ഒക്‌ടോബര്‍ 14
കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തിനും
മന:സാക്ഷി മരവിച്ചിട്ടില്ലാത്ത കേരള ജനതയ്ക്കും
അതൊരു കറുത്ത ദിനമായിരുന്നു.
രാഷ്ട്രീയം ചിതറിക്കിടക്കുന്ന അറിഴുകളുടെ സമാഹാരമല്ല
തിരിച്ചറിവുകളുടെ തീജ്വാലകളാണെന്ന് തിരിച്ചറിഞ്ഞ രക്തനക്ഷത്രം
സൈമണ്‍ ബ്രിട്ടോ റോഡ്രിഗ്‌സ്

തന്നിലേയ്ക്ക് മാത്രം തലതാഴ്ത്തി കഴിയുന്നവര്‍ക്കും
സ്വയം തിരിച്ചറിയാത്ത കലപിലകള്‍ക്കിടയില്‍ അഴുകുന്നവര്‍ക്കും
സങ്കല്‍പ്പിക്കാനാവത്ത ലോകത്തിരുന്നുകൊണ്ട്
ബ്രിട്ടോ എഴുതുന്നു.
അഗ്രഗാമിയും
മഹാരൗദ്രവും സാഹിത്യരംഗത്തിന് ബ്രിട്ടോയുടെ സംഭാവനകളാണ്.
ആയിരം തവണ തോല്‍പ്പിക്കപ്പെട്ടാലും ആരിരത്തൊന്നാം തവണയും പൊരുതുന്ന പ്രക്ഷേഭകാരികളുടെ പിന്മടക്കമറിയാത്ത ചരിത്രബോധ്യങ്ങളാണ് ബ്രിട്ടോ പങ്കുവയ്ക്കുന്നത്.
കുട്ടികളോടൊത്തിരുന്ന് നിറഞ്ഞ പുഞ്ചിരിയോടെ ബ്രിട്ടോ പാടുന്നു.
we shall overcome
we shall over come
we shall overcome someday
oh deep in my heart i do belive
we shall over come someday
we are not afraid
we are not afraid
we are not afraid today
oh deep in my heart i do believe
രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോഴും ബ്രിട്ടോയിലെ വിപ്ലവകാരി ഊര്‍ജ്ജസ്വലനാണ്. അസാമാന്യമായ ഉള്‍ക്കരുത്തിന്റെ മൂഹൂര്‍ത്തമായ ഭാവമാണ് സൈമണ്‍ ബ്രിട്ടോ?
ആശയങ്ങളെ ചെറുക്കാന്‍ കഴിയാതെ വന്നപ്പോള്‍,
ാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നതറിഞ്ഞ എതിരാളികള്‍ അത് തടയാന്‍ കണ്ടെത്തിയ മാര്‍ഗ്ഗം മനുഷ്യത്യരാഹിത്യത്തിന്റേതായിരു
ന്നു. എറണാകുളം ജനറല്‍ ആശുപത്രിയിലെ ഇടനാഴിയില്‍ വച്ച് ബ്രിട്ടോയെ കുത്തിവീഴ്ത്തി. ഈ ലോകത്തുനിന്നു ബ്രിട്ടോയെ പറഞ്ഞുവിടണമെന്നാഗ്രഹിച്ചവരുടെ പ്രതീക്ഷകളെ അട്ടിമറിച്ചുകൊണ്ട് ഒരു അത്ഭുതം പോലെ ബ്രിട്ടോ ജീവിതത്തിലേയ്ക്ക് മടങ്ങിവന്നു.
കഠിനമായ വേദനയുടെ നാളുകളില്‍ നാലുചുവരുകള്‍ക്കുള്ളില്‍ ഇരുണ്ട സൂര്യദയങ്ങള്‍ കണ്ട് തളര്‍ന്ന് നില്‍ക്കാന്‍ തനിക്കാവില്ലെന്ന സത്യം ബ്രിട്ടോ തിരിച്ചറിഞ്ഞു.

എഴുത്തിന്റെയും വായനയുടെയും ലോകത്ത് പുതിയ പാതകള്‍ തെളിച്ചുകൊണ്ട് ബ്രിട്ടോ മുന്നേറുകയാണ്.

No comments:

Post a Comment